Friday, July 17, 2015

അബ്ദുറബ്ബും വിവാദങ്ങളും

അബ്ദുറബ്ബിനെ വിടാതെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനാണ് ചില തല്പര കക്ഷികൾ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പല വിവാദങ്ങൾക്ക് പിന്നിലെയും യഥാർത്ഥ വസ്തുതകൾ എന്തെന്ന് നമുക്കൊന്ന് പരിശോധിക്കാം
1) നില വിളക്ക് വിവാദം :
ഇതിലെന്താണ് കുഴപ്പം . ആരും നില വിളക്ക് കൊളുത്തേണ്ട എന്ന് അബ്ദു റബ്ബ് പറഞ്ഞിട്ടില്ല . നില വിളക്ക് കൊളുത്തുന്ന ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞിട്ടില്ല. മറിച്ച് തന്റെ വിശ്വാസം അനുസരിച്ച് താൻ കൊളുത്തില്ല എന്ന നിലപാട് വളരെ ശാന്തമായി എടുക്കുക മാത്രമാണ് അദ്ദേഹം എടുത്തത്. ഇക്കാര്യത്തിൽ ആരോടും കയർക്കാനും തർക്കിക്കാനും അദ്ദേഹം നിന്നിട്ടില്ല . ഇതിലെന്താണ് കുഴപ്പം? എല്ലാരും നില വിളക്ക് കൊളുത്തിയിരിക്കണം എന്ന് നിയമമുണ്ടോ ? ഏതെങ്കിലും ചടങ്ങ് ഖുറാനിലെ ഫാത്തിഹ സൂറത്ത് ഉത്ഘാടനം ചെയ്‌താൽ എത്ര പേര് തയ്യാറാവും ? അത് കൊണ്ട് അക്കാര്യത്തിൽ അബ്ദു റബ്ബ് തെറ്റുകാരനല്ല.
2) പച്ച ബോർഡ്‌ : വിവാദങ്ങളിൽ ഏറ്റവും വിവരക്കേട് നിറഞ്ഞ വിവാദം ആയിരുന്നു പച്ച ബോർഡ്‌ വിവാദം. ചില മാനേജ്മെന്റുകൾ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് അനുസരിച്ച് പച്ച ബോർഡ്‌ സ്ഥാപിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ ബോര്ടിനെ പച്ച വത്കരിക്കുന്നു എന്നായിരുന്നു ചില വിവര ദോഷികൾ ഉറഞ്ഞു തുള്ളിയത് . കേരളം എന്ന ഇട്ടാ വട്ടത്തിൽ മാത്രം ജീവിക്കുന്ന വിവര ദോഷികൾ ഉണ്ടാക്കിയ വിവാദം വിദ്യാഭ്യാസം ഉണ്ടെന്നു കരുതുന്നവർ പോലും ഏറ്റു പിടിച്ചു . സത്യത്തിൽ വിദേശ രാജ്യങ്ങളിൽ എല്ലാം ബോർഡിൻറെ നിറം പച്ച നിറമാണ് . എത്രത്തോളം എന്ന് വെച്ചാൽ Why Is The-Blackboard Called A Blackboard When It Is ActuallyGreen ( പച്ച നിറമുള്ള ബോർഡിനെ എന്ത് കൊണ്ടാണ് ബ്ലാക്ക് ബോർഡ്‌ എന്ന് വിളിക്കുന്നു) .എന്ന ചര്ച്ച പോലും ഇന്റർനെറ്റിൽ ചൂട് പിടിച്ചു നടക്കുന്നുണ്ട് . ലിങ്ക് വേണമെങ്കിൽ കാണുക:http://goo.gl/3T2UkV
സത്യത്തിൽ ബ്ലാക്ക് നിറമുള്ള ബോർഡ്‌ എന്നൊരു സംഗതി അറിയാത്തവരാണ് വിദേശികൾ . പോര, ഗുജറാത്തിൽ വരെ പച്ച നിറമുള്ള ബോർഡുകൾ ഉണ്ട് !! ലിങ്ക് വേണമെങ്കിൽ കാണുക : https://goo.gl/RyP3yo
ഗുജറാത്തിലും ഡൽഹിയിലും മദ്രാസിലും ഒക്കെ പച്ച ബോർഡ്‌ സ്ഥാപിച്ചത് അബ്ദു റബ്ബ് ആണോ ? അത് കൊണ്ട് ഗ്രീൻ ബോർഡ്‌ വിവാദത്തിൽ ഒരു കഴമ്പും ഇല്ലെന്നു മനസ്സിലായി .
3) പച്ചക്കോട്ടു വിവാദം : ഒരു സ്കൂൾ മാനെജ്മെന്റ് തങ്ങളുടെ ടീച്ചിംഗ് സ്ടാഫിനോട് ധരിക്കാൻ ആവശ്യപ്പെട്ട കോട്ടിന്റെ നിറത്തെ ചൊല്ലിയാണ് അടുത്ത വിവാദം. പച്ച കോട്ട് ധരിപ്പിക്കാൻ അബ്ദു റബ്ബ് ശ്രമിക്കുന്നു എന്നായിരുന്നു വിവാദ പുഴുക്കൾ ആരോപിച്ചത് . സത്യത്തിൽ എന്താണു സംഭവം . കോട്ട് തീരുമാനിച്ചത് സ്കൂൾ മാനേജ്മെന്റും പിടിഎ യുമാണ്‌ . അല്ലാതെ മന്ത്രി തന്റെ ഓഫീസിൽ നിന്ന് സർക്കുലർ ഇറക്കിയതല്ല . കേരളത്തിൽ നൂറു കണക്കിന് സ്കൂൾ മാനേജ്മെന്റുകൾ എടുക്കുന്ന ആയിരക്കണക്കിന് തീരുമാനങ്ങൾ എല്ലാം മന്ത്രി അറിയണം എന്നുണ്ടോ ? ഒരിക്കലുമില്ല . ഓരോ സ്കൂളിലെയും യൂണിഫോം തീരുമാനിക്കുന്നത് അതാത് സ്കൂളുകൾ ആണ് .
ഇനി ആ കോട്ടിന്റെ കളർ നോക്കാം . ആ കോട്ടിന്റെ വീഡിയോ ആണിത് . ഈ കോട്ടിന്റെ നിറം പച്ചയാണ് എന്ന് പറയുന്നവരുടെ കണ്ണിനു ചികിത്സ ആവശ്യമുണ്ട്https://m.facebook.com/afsartly/posts/667868393291440
4) ഗംഗ വിവാദം : മന്ത്രി തന്റെ ഔദ്യോഗിക വസതിയുടെ പേര് ഗംഗ എന്നത് മാറ്റി ഗ്രൈസ് എന്നാക്കി എന്നാണു മറ്റൊരു വിവാദം. സത്യത്തിൽ ഗംഗ എന്ന് പേരിട്ട ഒരു മന്ത്രി മന്ദിരം ഇല്ലായിരുന്നു . അങ്ങനെയൊരു പേര് ആ വീടിനു നിശ്ചയിചിട്ടുമില്ലായിരുന്നു. വീടിനു എന്ത് പേരിടും എന്ന അനേകം നിർദേശങ്ങളിൽ ഒന്നുമാത്രമായിരുന്നു ഗംഗ എന്ന പേര്. അനവധി പേരുകളിൽ നിന്ന് ഒന്ന് തെരഞ്ഞെടുക്കുക എന്നതായിരുന്നു വിഷയം . മന്ത്രി ആവട്ടെ , തന്റെ പരപ്പനങ്ങാടിയിലെ വസതിയായ ഗ്രൈസിന്റെ പേര് തന്നെ ഔദ്യോഗിക വസതിക്കും നല്കി . ഇല്ലാത്ത ഗംഗ ബോർഡ്‌ മാറ്റി ഗ്രൈസ് എന്നാക്കി എന്ന് പ്രചരിപ്പിച്ചത് വിവാദം ഉദ്ദേശിച്ചു മാത്രമായിരുന്നു. ഗ്രൈസ് എന്നതൊരു മുസ്ലിം പേര് പോലുമല്ല . എത്രയോ മന്ത്രിമാര് തങ്ങളുടെ വസതികൾക്ക് തങ്ങൾ ഇഷ്ടപ്പെടുന്ന പേരുകൾ നല്കുന്നുണ്ട് . അബ്ടുരബ്ബിനും ആ അവകാശമുണ്ട്‌
5)പച്ച പെയിന്റ് വിവാദം: ചേര്‍ത്തലയിലെ കടക്കരപ്പളളി യു.പി.ജി.എസ് സ്കൂളിലെ ഓടിനു പി ടി എ പച്ച നിറം നല്കാൻ തീരുമാനിച്ചതാണ് അടുത്ത വിവാദം . ഈ സ്കൂൾ ഒരു മുസ്ലിം സ്കൂളല്ല. പിടി എ പ്രസിടന്റ്റ് ഡോ. പ്രേം കുമാര്‍ നാട്ടി പ്രസിദ്ധനായ ഹോമിയോ ഡോക്ടറാണ്. ഒരു ദിവസം എല്ലാവരും ചേര്‍ന്ന് മേല്‍ക്കൂരയിലെ പഴയ ഓടുകള്‍ താഴെയിറക്കി കഴുകി വൃത്തിയാക്കി വെച്ചു. ദ്രവിച്ച പട്ടികകള്‍ മാറ്റി. പുതിയ പെയിന്‍്റടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഹെഡ്മിസ്ട്രസ് കുട്ടികളോട് അഭിപ്രായം ആരാഞ്ഞു. സ്കൂളിന്റെകിഴക്കുവശത്തെ കെട്ടിടത്തിനു നീലയും തെക്കുവശത്തെ കെട്ടിടത്തിന്റെഓടുകള്‍ക്ക് പച്ചയും കൊടുക്കുവാന്‍ കുട്ടികള്‍ ഒന്നടങ്കം ആഗ്രഹം പ്രകടിപ്പിച്ചു. പ്രകൃതിയോട് കൂടുതല്‍ അടുപ്പമുളള പച്ചനിറം -ഹരിതവര്‍ണ്ണം- പച്ച പെയിന്‍്റ് വാങ്ങുവാന്‍ അധികൃതര്‍ തീരുമാനിച്ചു. ചേര്‍ത്തല ടൗണിലുളള കടയില്‍ നിന്നും നീല പെയിന്‍്റും പച്ച പെയിന്‍്റും വാങ്ങി. പെയിന്‍്റ് കടക്കാരനും സന്തോഷമായി. കാരണം പച്ചക്കളര്‍ വിറ്റുപോകാന്‍ വളരെ പാടാണ്. അതിനാല്‍ പ്രത്യേക ഡിസ്കൗണ്ടും നല്കി.
ഈ സംഭവത്തിന്റെ സത്യാവസ്ഥ ഈ സംഭവത്തിന്റെ സത്യാവസ്ഥ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വിശദീകരിക്കുന്നത് ഇവിടെ വായിക്കാം : http://goo.gl/ovGEfnഇതിൽ മന്ത്രി എന്ത് പിഴച്ചു ?
6)പച്ച ബ്ലൌസ് : സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാനതല പരിപാടിയില്‍ പങ്കെടുക്കുന്ന ബ്ലോക് റിസോഴ്സ് സെന്ററിലെ അധ്യാപികമാര്‍ പച്ച ബ്ലൗസും സെറ്റ് സാരിയും ധരിച്ച് എത്തണമെന് നിർദേശിച്ചു എന്നതായിരുന്നു അടുത്ത വിവാദം . ഒന്ന് ചോദിക്കട്ടെ, ആളുകൾ പച്ച സാരി ധരിക്കണമെന്ന് മന്ത്രി നിർദേശിച്ചതായി തെളിവ് വലതുമുണ്ടോ ? ആരെങ്കിലും വല്ല നിറവും ധരിക്കണമെന്ന് നിർദേശിച്ചാൽ വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ നിര്ദേശ പ്രകാരമാണോ അത് ? ഒരിക്കലുമല്ല . ഈ വിഷയത്തിൽ പച്ച നിറം നിർദേശിച്ചയാളെ മന്ത്രി തന്നെ സസ്പെൻഡ് ചെയ്തു കൊണ്ട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
7) വിദ്യാഭ്യാസ വകുപ്പിലെ സീനിയര് തസ്തികകൾ മുഴുവൻ മുസ്ലിംകൾ മാത്രം :
ഈ ആരോപണത്തിൽ യാതൊരു കഴമ്പും ഇല്ലെന്നു തെളിവ് സഹിതം മനസ്സിലാക്കാൻ താഴെ നല്കിയ വിവരങ്ങൾ ഉപകരിക്കും
വിദ്യാഭ്യാസ മന്ത്രി - അബ്ദുറബ്ബ്.. സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
http://www.kerala.gov.in/index.php
........................................
SCERT ഡയറക്റ്റർ- ഡോ: രവീന്ദ്രൻ നായർ.. സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
http://www.scert.kerala.gov.in/index.php
.......................................
DPI ഡയറക്റ്റർ- ശ്രി: ജോണ്‍സ് വി ജോണ്‍.. സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
http://education.kerala.gov.in/index.php
...........................................
LBS ഡയറക്റ്റർ- ഡോ : അബ്ദുൽ മജീദ്‌.. സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
http://www.lbskerala.com/
.........................................
VHSE ഡയറക്റ്റർ- ശ്രി. കെ പി നൌഫൽ. സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
http://www.old.kerala.gov.in/dept_vhse/vhse.htm
.........................................
സാക്ഷരത മിഷൻ ഡയറക്റ്റർ- ശ്രി . എം . സുജയ്. സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
http://www.literacymissionkerala.org/index.p…/administration
............................................
ഹയർ സെക്കൻണ്ടറി ഡയറക്റ്റർ- ശ്രി . കെ .എൻ. സതീഷ്‌ I.A.S സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
http://dhsekerala.gov.in/contacts.htm
...........................................
IT സ്കൂൾ ഡയറക്റ്റർ - ശ്രി. കെ പി നൌഫൽ. സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
https://itschool.gov.in/contact.php
............................................
SSA മോണിറ്ററിംഗ് - ഡോ: ഇ പി മോഹൻദാസ്‌. സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
http://www.ssamis.com/web/
..............................................
ഓപ്പണ്‍ സ്കൂൾ ഡയരക്റ്റർ - ഡോ: രവീന്ദ്രൻ നായർ. സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
http://www.ksosonline.in/openschool2014/home/contact.php
....................................................
8) സ്കൂൾ പുസ്തകം വൈകി : ഈ വര്ഷം സ്കൂൾ തുറന്നിട്ട്‌ ഒരു മാസം ആയിട്ടും സ്കൂൾ പുസ്തകം കിട്ടിയിട്ടില്ല . ഇതാണ് അബ്ദു രബ്ബിനെതിരെയുള്ള ആരോപണം . ഈ വിഷയത്തിൽ മന്ത്രി കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നു. എന്നാൽ കേരളത്തിൽ ഇത് ആദ്യത്തെ സംഭവമല്ല . കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് എം എ ബേബി ഭരിക്കുമ്പോൾ ഒരൊറ്റ തവണ പോലും ഓണത്തിന് മുന്പ് കുട്ടികൾക്ക് പുസ്തകം കിട്ടിയിരുന്നില്ല. എന്താണ് ആരും അന്ന് വിഷയത്തെ വർഗ്ഗീയ വത്കരിക്കാതിരുന്നത്. അഞ്ചു വർഷത്തിൽ ഒരു തവണ പോലും സമയത്തിന് പുസ്തകം എത്തിക്കാത്ത ബേബിയേക്കാൾ വലിയ വീഴ്ചയാണോ കഴിഞ്ഞ നാല് വര്ഷവും സമയത്തിന് തന്നെ പുസ്തകം എത്തിച്ച അബ്ദുറബ്ബ് ചെയ്തത് ? ഒരിക്കലുമില്ല . അഞ്ചു തവണ ബേബി വീഴ്ച വരുത്തിയെങ്കിൽ ഒരുതവണ അബ്ദുരബ്ബിനു വീഴ്ച വരുത്താം എന്നല്ല ഇവിടെ പറയുന്നത് .
ബേബിക്ക് അഞ്ചു തവണ നല്കിയ പരിഗണന അബ്ദു രബ്ബിനു ഒരു തവണയെങ്കിലും നല്കണം എന്നല്ല പറയുന്നത്. ഏറ്റവും ചുരുങ്ങിയത് വിഷയത്തെ വര്ഗീയ വാത്കരിക്കാതെ മാറി നില്ക്കണം എന്നാണ് പറയാനുള്ളത് . ഈ വര്ഷം ചില സിലബസ്സുകൾ മാറിയിട്ടുണ്ട് . അത് കൊണ്ട് കൂടിയാണ് ഈ താമസം എന്നാണ് എന്നറിയുന്നത് . ജൂലൈ മുപ്പതിനകം പുസ്തകങ്ങൾ എല്ലാം ലഭ്യമാവും എന്നാണ് അറിയാൻ കഴിയുന്നത് . എം എ ബേബിയുടെ കാലത്ത് വൈകിയത് പോലെ ഏഴു മാസമൊന്നും വൈകുന്നില്ല . കഴിഞ്ഞ നാല് വര്ഷം കൃത്യമായി പുസ്തകം എത്തിച്ച മന്ത്രിയുടെ കൂടെ നില്ക്കുകയാണ് സത്യത്തിൽ വേണ്ടത് . മാത്രമല്ല , വേണ്ടവര്ക്ക് ഒനലൈനിൽ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്ന വിധം പുസ്തകങ്ങൾ ലഭ്യമാണ് താനും . വിദ്യാർഥി സംഘടനകൾ സത്യത്തിൽ ചെയ്യേണ്ടത് ഈ ഓണ്‍ ലൈൻ കോപ്പി വിദ്യാര്തികൾക്ക് ലഭ്യമാക്കുകയാണ് ചെയ്യേണ്ടത്.
അത് കൊണ്ട് വിവാദങ്ങളിൽ കുരുക്കി അബ്ദുറബ്ബിനെ ഒതുക്കാമെന്നു കരുതുന്നവർ തല്ക്കാലം ആ പൂതി മനസ്സില് വെക്കുക .

കട - നസ്റുദ്ധീൻ സാഹിബ് മണ്ണാർക്കാട് .

1 comment:

  1. You are so interesting! I do not believe I've truly read anything like that before.
    So great to find somebody with unique thoughts on this topic.
    Seriously.. thanks for starting this up. This website is one thing that's needed on the internet, someone with some originality!


    Feel free to visit my web site:

    ReplyDelete